കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഎം. ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിനെ വടകര സബ് ജയിൽ പരിസരത്തുവച്ചാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ തന്നെ കെണിയിലാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നിയമപോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. കേസിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളം തന്നെ ക്രൂരമായി വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം കേസെടുത്തത് കാസിമിനെതിരെയായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ കാസിമല്ല ഈ വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.